Friday, October 24, 2008

ആദ്യരാത്രി

വിവാഹനിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ അയാള്‍ ഒരു സങ്കല്പ ലോകത്തായിരുന്നു. ചില സമയങ്ങളില്‍ അയാള്‍ ശരിക്കും ഒരു ‘ തളത്തില്‍ ദിനേശന്‍ ‘ തന്നെയായി മാറും .ജീവിതത്തിലെ ഓരോ രംഗങളും അയാള്‍ സങ്കല്പിച്ചു. അതില്‍ ആദ്യത്തേത് ആദ്യരാത്രി ആയിരുന്നു.

ലജ്ജാവതിയായി മുഖം കുനിച്ചു നില്‍ക്കുന്ന അവളെ ,കൈ പിടിച്ച് കട്ടിലില്‍ ഇരുത്തികൊണ്ട്, മുഖം മെല്ലെ ഉയര്‍ത്തി കൊണ്ട് താനവളോട് പറയും ‘’ പ്രിയേ , പട്ടിണിയും പരിവട്ടവുമായി ഒരു കുടിലില്‍ കഴിയേണ്ടി വന്നാലും എന്റെ ആത്മാര്‍ത്ഥമായ സ്നേഹം , അതെന്നും നിനക്കുണ്ടാകും’‘.

അങ്ങിനെ ആദ്യരാത്രി സമാഗമമായി. അയ്യാള്‍ വിചാരിച്ചതുപോലെ അവള്‍ മുഖം കുനിച്ചു നിന്നില്ല. നേറെ ബാത് റൂമില്‍ കയറി മേല്‍ കഴുകി നൈറ്റി ധരിച്ചു വന്നു. ഡയലോഗ് തുടങ്ങാന്‍ ഒരവസരം കാത്ത് അയ്യാള്‍ നിന്നു.

നൈറ്റിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒരു മുടിയിഴ എടുത്തുമാറ്റാനായി അവള്‍ മുഖം കുനിച്ചു. അവസരം പാഴാക്കാതെ അയ്യാള്‍ അവളുടെ മുഖം മെല്ലെ പിടിച്ചുയര്‍ത്തി. അത് അവള്‍ക്കു ഇഷ്ടപ്പെട്ടു എന്നായ്യാള്‍ക്കു മനസ്സിലായി. പിന്നെ ഒട്ടും താമസ്സിച്ചില്ല; ഒറ്റ കാച്ച്. ‘തളത്തില്‍ ദിനേശന്റെ ‘വാക്കുകള്‍ കേട്ട് ശോഭ ചിരിച്ചതുപോലെ അവല്ല് ചിരിച്ചില്ല. അവള്‍ പറഞ്ഞു: ‘ പൊന്നുമോനെ, അറം പറ്റുന്ന വാക്കുകളൊന്നും പറയാതെട’.അങ്ങിനെ പട്ടിണി കിടക്കാനും കുടിലില്‍ കിടക്കനൊന്നും വയ്യെട.’

പത്രം വായന

ഭര്‍ത്താവ്, ഭാര്യയോടപത്രം വായനക്കിടയില്‍ “ നീ കേട്ടോ, കള്ളു കുടിയുടെ അനന്തരഫലങ്ങള്‍. ഹൃദയാഘാതം, ക്യാന്‍സര്‍,[ കരള്‍, കിഡനി, പാങ്ക്രിയാസ്,] കണ്ണ് ,മൂക്ക്, ചെവി, എന്നിങനെ എല്ല അവയവങ്ങള്‍ക്കും ദോഷമാന്ണെന്നു. നിര്‍ത്തി...ഞാന്‍ നിര്‍ത്തി.....ഇതോടെ നിര്‍ത്തി. ഈ പത്രം വായന.

Monday, October 20, 2008

ഡ്യൂ‍ട്ടി

രാത്രിയിലെ duty കഴിഞെത്തിയപ്പോള്‍ നേരം പരപരാ വെളുത്തിരുന്നു.തലയില്‍ ചുറ്റിയ മഫളര്‍ എടുത്തു രണ്ടായി മടക്കി towel rode ല്‍ ഇട്ട് മുഖം കഴുകി ഒരു complan ഉം 3 ആരൊരൂട്ട് ബിസ്സ്ക്കറ്റും കഴിച്ച് . അയ്യാള്‍ മെത്തയെ പ്രാപിച്ചു.ഉണര്‍ന്നപ്പോള്‍ ഉച്ചയാകാറായി.ഒരു കുളി പാസ്സാക്കി, റൊട്ടിയും മുട്ടയും പാലും, പതിവു പ്രഭാത ഭക്ഷണം കഴിച്ചു. കിടക്ക വൃത്തിയായി വിരിച്ചു. ആകെ ഒരു വീക്ഷണം നടത്തി. എല്ലായിടത്തും വൃത്തിയും ഭംഗിയും ഉറ്പ്പു വരുത്തി.


T.V ഓണാക്കി പത്രപാരായ്ണത്തിനിരുന്നു. രാഷ്ടീയവും സാംസ്ക്കാരികവുമായ ഏതു വിഷയത്തെപ്പറ്റൈയും ഗഹനമായി ചിന്തിക്കുന്ന വ്യക്തിയാണയാള്‍.
2മണിയായപ്പോള്‍ വീട്ടിലേക്കു വിളിച്ചു ഭാര്യയെ വീട്ടിലേക്കു വിളിച്ച് ക്ഷേമം അന്വേഷിച്ചു.മക്കളെക്കുറീച്ചും വാതരോഗിയായ അമ്മക്കു മരുന്നു വാങുന്നതിനെപ്പ്റ്റീയും സംസാരിച്ചു.



പത്രത്തിലെ സിനിമ കോളത്തിലെ മാറ്റിനി സിനിമകളെല്ലാം അയ്യാള്‍ കണ്‍ദു കഴിങിരുന്നു.ആഴചയില്‍ 2 അല്ലെങ്കില്‍ 3 സിനിമ .അതും മാറ്റിനി മാത്രം



ടി.വി ചാനലുകല്‍ മാറി മാറി കണ്‍ദു കൊണ്ടിരുന്നു നേരം പോക്കി.വാനിഷ് ഗേള്‍സിന്റേ തുണി കഴുകല്‍ , ചന്ദനത്തിരി കത്തിച്ചു അമ്മയും മകളും പ്രാത്ഥീക്കുന്നതു,അങ്ങിനെ പരസ്യങ്ങളിലെ രസ്സങ്ങല്‍ ആസ്വദിക്കുകയയിരുന്നു.പിന്നീടാണ് വാര്‍ത്താ ചാനലിലെ ഒരു വാര്‍ത്ത അയ്യളുടെ കണ്ണില്‍ പെട്ടതു. സുന്ദരിയായ ഒരു പെണ്‍ക്കുട്ടി ഒരു വീട്ടിലേക്കു കയറിച്ചെന്നു തുടങ്ങി.ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത് നഗരപ്രന്തത്തിലുള്ള ഒരു വീട്ടിലാണു.[സ്തലത്തിന്റെ , രോഡിന്റെ, വീടിന്റെ ഒക്കെ പേരണ്‍



കൃത്യമായി] ശ്രീമതി മോളിയുടെ വീട്ടിലാണുപവര്‍ കട്ട് വന്നതോടെ ഈ പ്രദേശം അര മണിക്കൂര്‍ ഇരുട്ടിലാണ്.കുട്ടികള്‍ക്കു ഗൃഹപാഠത്തില്‍ നിന്നുമോചിതരാകുന്നതു ഈ സമയത്താന്ണു. നമുക്കു അവരോട് തന്നെ ചോദിക്കാം.കുട്ടികളോടായി “ നിങ്ങള്‍ പവര്‍ കട്ടിന്റെ ഈ സമയത്തു എന്ത്തു ചെയ്യും?” “ഞങ്ങ .....എന്തെങ്കിലും ചെയ്യും.പടിക്കാന്‍ പടിക്കാ‍ന്‍ പറ്റൂല്ലാ...”വീണ്ടും സുന്ദരി “ഇവിടെ മോളിയുടെ കുട്ടി വളരെ ചെറുതാണ് അതുകൊണ്ടുതന്നെ അവള്‍ക്കു ഗൃഹപാഠത്തില്‍ നിന്നും മോചനമില്ല പക്ഷെ പവര്‍ പോകുന്നതോടെ ചൂടും കൊതുകിന്റെ ശല്യവും കൊണ്ട് വിഷമിക്കുകയാണു. നമുക്കു ഇതേക്കുറിച്ച് മോളിയോട് തന്നെ ചോദിക്കാം. മോളി.. പവര്‍ കട്ട് ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ടോ?” മോളി, “പിന്നേ വല്ലാത്ത പ്രയാസാണു. മോളുണ്ടായിട്ട് 15 ദെവസെ ആയോളു.കറന്റ് പോയ്യാപ്പിന്നെ ചൂടും കൊതുകുവാ.. ഇവടെ ഞാനും അമ്മേം ഒള്ളേ.മുഴോം നേരോം അമ്മ അടുത്തിരുന്നു വീശും. ചേട്ടനാനെങ്കി..ഇപ്പോ രാത്രി ഷിഫറ്റാ..വരുബോ വെളുക്കറാകും.
പെട്ടെന്നു അയ്യാള്‍ T.V ഓഫ് ചെയ്തു.ക്യാമറാ മാനോടൊപ്പം ചാനലിലെ സുന്ദരി പടിയിറങിയപ്പോല്‍ അയ്യാള്വാടകവീട് പൂട്ടി പുറത്തിറങ്ങി.ചെറുതും ഭംഗിയുള്ളതുമായ പൂന്തോട്ട്ത്തിലെ റോസ്സ ചെടികളെ ഒന്നു നോക്കുകപോലും ചെയ്യാതെ അയ്യാള്‍ നടന്നു.
നഗരത്തിലെത്തി.ഡ്യൂട്ടിക്കു കയറുന്നതിനു മൂന്നു മനിക്കൂര്‍ മുന്‍പെങ്കിലും അയ്യാള്‍ രാത്രി ഭക്ഷണം കഴിക്കുകയാണു പതിവ്. അല്ലെങ്കില്‍ ഡ്യുട്ടിക്കിടയില്‍ ഉറങിപ്പോകാന്‍ സാദ്ധ്യതയുണ്ട്.ഭേദപ്പെട്ട ഒരു

റെ

സ്റ്റോറന്റി കയറി ഭഷണം കഴിച്ചു.

സകല പവര്‍ കട്ട് ദൈവങ്ങളേയും മനസ്സില്‍ ധ്യാനിച്ചു അയ്യാള്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

പിറ്റേ ദിവസം രാവിലെ വാര്‍ത്തയിലെ സുന്ദരി അതേ ക്യാമറാമാനോടൊപ്പം അതേ വീട്ടിലെത്തി തലേരാത്രിയിലെ മോഷണത്തെക്കുറിച്ചുറിപ്പോര്‍ട്ട് ചെയ്യുബോള്‍ അയ്യാള്‍ complan കുടിച്ചു മെത്തയില്‍ വീണു നിദ്രയെ ധ്യാനിക്കുകയായിരുന്നു.


















































T.V ഓണാക്കി പത്രപാരായണത്തിനിരുന്നു.രാഷ്ടീയവും സാംസ്ക്കാരികവുമായ ഏതു




















വിഷയത്തെപ്പറ്റിയും വളരെ ഗഹനമായി ചിന്തിക്കുന്ന വ്യക്തിയാണയാള്‍.















































































































2 മണിയായപ്പോള്‍ നാട്ടിലേക്ക് വിളിച്ചു ഭാരൃയെ വിളിച്ചു ക്ഷേമം അന്വേഷിച്ചു .മക്കളെക്കുരിച്ചും





































തുടക്കം

അഞിനെ ഞാനും ബ്ലൊഗില്‍ കയറിക്കൂടി.ഒരു കൊച്ചു തിരിവെട്ടം ഞാനും കാട്ടിത്തരാം.എല്ലവര്‍ക്കുംസ്വാഗതം.അഭിപ്രായങള്‍ പറയണം.